രക്ഷിക്കണമെന്ന് യാചിച്ച് പറഞ്ഞിട്ടും മന്ത്രി തിരിഞ്ഞ് നോക്കിയില്ല;അകമ്പടി വാഹനമിടിച്ച് മരിച്ചയാളുടെ മകൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കെതിരെ രംഗത്ത്
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ച് മരിച്ചയാളുടെ മകൾ സ്മൃതി ഇറാനിയ്ക്കെതിരെ രംഗത്ത്.തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കണമെന്നും ആശുപത്രിയിലെത്തിയ്ക്കണമെന്നും പറഞ്ഞിട്ട് മന്ത്രി തിരിഞ്ഞ് നോക്കാതെ പോവുകയായിരുന്നെന്ന് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പറഞ്ഞു.കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിയ്ക്കാത്തതുകൊണ്ടാണു തന്റെ പിതാവ് മരിച്ചതെന്നും 15 വയസുകാരിയായ സാൻഡിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണു കേന്ദ്രമന്ത്രി സ്മൃതി ഇറാനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മന്ത്രിക്ക് നിസ്സാരമായ പരുക്കുകളേറ്റു. ദില്ലി യമുനാ നഗര്‍ എക്‌സ്പ്രസ് വേയില്‍ ആയിരുന്നു സംഭവം.ബൈക്ക് യാത്രക്കാരനായ ആഗ്ര സ്വദേശി രമേശ് ആണ് മരിച്ചത്. അപകടത്തില്‍ തനിക്ക് കാര്യമായ പരിക്കുകളിലെന്നും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് മടങ്ങിയതെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തിരുന്നു