മണിയുടെ മരണവുമായി ബന്ധപ്പെട്ടു സിനിമ നടൻ ഉൾപ്പെടെ അഞ്ചു പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിച്ചു.ഡിവൈഎസ്പി കെ.എസ്. സുദർശനാണ് അന്വേഷണ ചുമതല. ചാലക്കുടി സ്റ്റേഷനിലാണു ചോദ്യം ചെയ്യൽ നടക്കുന്നത്.മിമിക്രിയിൽ നിന്ന് സിനിമയിൽ എത്തിയ ഒരു നടൻ ഉൾപ്പെടെ അഞ്ച് പേരെയാണു ചോദ്യം ചെയ്യുന്നത്.ഇടുക്കി കാരനായ ഈ നടൻ മണിയെ അവശ നിലയില്‍ കണ്ടെത്തിയത് പാഡി എന്ന് വിളിക്കുന്ന ഔട്ട് ഹൌസിൽ ഉണ്ടായിരുന്നു
ശരീരത്തിനുള്ളിൽ വിഷമായ മെത്തനോൾ അടക്കമുള്ള ലഹരിപദാർത്ഥങ്ങൾ കണ്ടതായി ഡോക്ടർമാർ പൊലീസിന് മൊഴി നൽകിട്ടുണ്ട്. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി തൃശൂർ റൂറൽ പൊലീസ് എസ്. പി. കെ. കാർത്തിക് പറഞ്ഞു.
മണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 11 മണിയോടെ സംഗീതനാടക അക്കാദമിലേക്ക് കൊണ്ടുവന്നു. ഒരുമണിയോട ചാലക്കുടിയിലെത്തിക്കുന്ന മൃതദേഹം നഗരസഭക്ക് മുന്നിലും പൊതുദര്‍ശനത്തിന് വെക്കും. 5 മണിയോടെ വീട്ടുവളപ്പിലാകും സംസ്‌കാരം നടക്കുക.
ഇന്നലെ രാത്രി 8 മണിയോടെയാണ് മലയാളത്തിന്റെ പ്രിയങ്കരനായ കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. രണ്ട് ദിവസം മുന്‍പ് വായില്‍ നിന്ന് രക്തം വരുന്ന സ്ഥിതിയിലാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചചെന്നാണ് റിപ്പോര്‍ട്ടുകള്‍.