മദ്യ വര്‍ജ്‌ജനം ആണ് സി.പി.എമ്മിന്റെ നയം:പിണറായി വിജയന്‍.
സി.പി.എമ്മിന്റെ നയം മദ്യ വര്‍ജ്‌ജനമാണെന്നും
മദ്യനിരോധനത്തോട് സി.പി.എമ്മിന് യോജിപ്പില്ലെന്നും പിണറായി വിജയന്‍. നവകേരളാ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ വച്ചാണ് മദ്യനയത്തെക്കുറിച്ചുള്ള സി.പി.എം കാഴ്‌ച്ചപ്പാട് പിണറായി വിജയന്‍ തുറന്നുപറഞ്ഞത്.മദ്യാസക്‌തിക്കെതിരെ ബോധവത്‌കരണം നടത്താനാണ് സി.പി.എം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് മദ്യ നിരോധനം നടപ്പിലാക്കിയപ്പോൾ എല്ലാം വലിയ ആപത്തുകളാണ് ഉണ്ടായതെന്നും, കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ലെന്നും,മദ്യ നിരോധനം കള്ളവാറ്റിലേക്ക് നയിച്ചെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മദ്യാസക്‌തിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ രൂപികരിക്കുകയാണെങ്കില്‍ ബാര്‍ വിഷയത്തില്‍ അപ്പേള്‍ നയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു .
പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ച് ഒതുക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഇത്രമാത്രം ജീര്‍ണ്ണത ബാധിച്ച മനുഷ്യന്‍ നാടിന്റെ മുഖ്യമന്ത്രിയായിരിക്കുന്നത് നാണക്കേടാണെന്നും പിണറായി പറഞ്ഞു. വ്യവസായം നടത്താന്‍ വന്ന സ്‌ത്രീയുടെ പണവും മാനവും കവരാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.