ദീപ്തിയെ തട്ടിക്കൊണ്ട് പോയവർ പിടിയിൽ;അനുകരിച്ചത് ഷാരൂഖ് സിനിമയെ;വിവാഹം കഴിയ്ക്കാനാണു തട്ടിക്കൊണ്ട് പോയതെന്ന് പ്രതി
സ്‌നാപ് ഡീല്‍ ജീവനക്കാരി ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്റെ ‘ദാര്‍’സിനിമയില്‍ പ്രചോദിതരായിട്ടെന്ന് അറസ്റ്റിലായ പ്രതികള്‍. കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് ദീപ്തിയുടെ കുടുംബവുമായി അടുത്തബന്ധം ഉള്ളതായി പൊലീസ് പറഞ്ഞു. ദീപ്തിയെ തട്ടിക്കൊട്ടുപോകാൻ ആസൂത്രണം ചെയ്തത് ദേവേന്ദ്രയാണ്. മനോരോഗിയായ ഇയാൾക്ക് ക്രിമനൽ പശ്ചാത്തലവും ഉള്ളതായി പൊലീസ് വ്യക്തമാക്കി.
ദീപ്തിയെ വിവാഹം കഴിക്കാൻ ദേവേന്ദ്ര തീരുമാനിച്ചിരുന്നു. വിവാഹകാര്യം പറഞ്ഞു നിരവധി തവണ ദീപ്തി സരണിനെ ദേവേന്ദ്ര ശല്യപ്പെടുത്തിയിരുന്നു. ദീപ്തിയെ നേപ്പാളിലേക്ക് തട്ടിക്കൊണ്ടുപോയി പുതിയ ജീവിതം തുടങ്ങാനാണ് ദേവേന്ദ്ര പദ്ധതി ഇട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.
വീട്ടില്‍ മടങ്ങിയെത്തി. വൈശാലി സ്‌റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗസംഘം കത്തിചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദീപ്തിയുടെ പരാതി. രണ്ടു ദിവസം മുറിയ്ക്കുള്ളില്‍ അടച്ചിട്ട ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു.
അവിടെ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ വരികയും ട്രെയില്‍ ഒപ്പമുണ്ടായിരുന്ന ഒരു മുതിര്‍ന്നയാളില്‍ നിന്നും ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിക്കുകയുമായിരുന്നു. തന്നെ അവര്‍ ശാരീരികമോ ലൈംഗികമോ ആയി ഉപദ്രവിച്ചിട്ടില്ല. ഭക്ഷണവും മറ്റും തന്നിരുന്നുവെന്നും ദീപ്തി പറഞ്ഞു.