പ്രിയ കവി ഒഎന്‍വി കുറുപ്പിന് മലയാളനാട് വിടചൊല്ലി.
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് കേരളം ഇന്ന് വിടചൊല്ലി. അദ്ദേഹത്തിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.സംസ്‌കാരത്തിനു മുന്നോടിയായി പ്രിയകവിയുടെ ശിഷ്യഗണങ്ങള്‍ ചേര്‍ന്നൊരുക്കിയ ഗാനാര്‍ച്ചനയും നടന്നു. 84 ഗായകര്‍ ചേര്‍ന്നാണ് ഗാനാര്‍ച്ചന നടത്തി
ഒ.എന്‍.വിയോടുള്ള ആദരസൂചകമായി ഇന്ന് 11.30നു ശേഷമാണു നിയമസഭ ചേരുക. അനുശോചനം രേഖപ്പെടുത്തി മറ്റു നടപടികളിലേക്കു കടക്കാതെ സഭ പിരിയുമെന്നു സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വന്‍ ജനാവലിയാണ് പ്രിയകവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും ശാന്തികവാടത്തിലുമായി എത്തിയത്.ശനിയാഴ്ച വെെകീട്ട് 4.35ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഒ.എൻ.വി കുറുപ്പി(84)ൻെറ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.