സോളാർ കേസ്:മുഖ്യമന്ത്രിയുടെ വിസ്താരം പൂർത്തിയായി
സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിസ്താരം പൂർത്തിയായി.കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചിലവഴിച്ചത് 14 മണിക്കൂര്‍. തിങ്കളാഴ്ച രാവിലെ 11 ന് സോളാര്‍ കമ്മീഷന്‍ സിറ്റിങ് ആരംഭിച്ചു. ഒരു പകല്‍നീണ്ട നടപടിക്രമങ്ങള്‍ അവസാനിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിക്കുശേഷം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്. നുണപരിശോധനക്ക് തയാറല്ലെന്ന് കമീഷന് മൊഴി നൽകിയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്ത് സാഹചര്യത്തിലാണ് നുണപരിശോധനക്ക് താൻ തയാറാകേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സോളാർ ഇടപാടിൽ ഖജനാവിന് നഷ്ടമോ അവർക്ക് ലാഭമോ ഉണ്ടായിട്ടില്ല. താൻ ഒരു കളവും പറഞ്ഞിട്ടില്ലെന്നും മന:സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.