മതേതര മുഖത്തിനുള്ള ശ്രമവുമായി ആര്‍എസ്എസ്; രാജ്യത്തെ ക്രൈസ്തവക്കായി ആര്‍എസ്എസ് സംഘടന രൂപീകരിക്കുന്നു

single-img
4 January 2016

BJP-RSS-ന്യൂഡല്‍ഹി: ഇന്ത്യയിലെ  ക്രൈസ്തവക്കായി സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി ആര്‍എസ്എസ്. നേരത്തെ ആര്‍എസ്എസ് നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടന രൂപീകരിച്ച് ക്രിസ്ത്യാനികളെക്കൂടി തങ്ങളിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം.  ആര്‍എസ്എസ് നേതാക്കള്‍ സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൈസ്തവ സംഘടനയുടെ പേരിന്റെ കാര്യത്തില്‍ അന്തിമരൂപമായിട്ടില്ലെങ്കിലും ‘രാഷ്ട്രീയ ഇസെയ് മഞ്ച്’ എന്ന് പേരിടാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം  ഡിസംബര്‍ 17ന് നടന്ന യോഗത്തില്‍ നാലോ അഞ്ചോ ആര്‍ച്ച് ബിഷപ്പുമാരും 50 ഓളം ബിഷപ്പുമാരും പങ്കെടുത്തിരുന്നു.  ആര്‍എസ്എസുമായി സഹകരിച്ച് സംഘടനയുണ്ടാക്കാമെന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നും ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗം പറഞ്ഞു.

ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുസ്ലീംങ്ങള്‍ക്കായി ആര്‍എസ്എസ് രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ അതേ രൂപമായിരിക്കുമോ ക്രൈസ്തവ സംഘടനയ്ക്കും എന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ല.

കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുകയും, രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് യാതൊരു തരത്തിലുള്ള നീതിനിഷേധവും അനുവദിക്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. പള്ളികള്‍ക്ക് നേരെ മുന്‍പുണ്ടായ ആക്രമണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇതൊന്നും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.