ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു
31 December 2015
ശ്രീനഗർ∙ ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. പുൽവാമയിലെ ഗുസു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പുലർച്ചെ 1.30 ഓടെയാണ് വെടിവയ്പ് അവസാനിച്ചത്. 53 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫിന്റെ 183 ബറ്റാലിയൻ, പ്രത്യേക സേന വിഭാഗം തുടങ്ങിയവർ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഗുസ്സുവിലെ ഒരു വീട്ടിൽ മൂന്നോളം ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.ഹിസ്ബുൾ സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറും വിദേശിയുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇയാളിൽനിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.