ശിവഗിരിയെ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രചാരണ വേദിയാക്കി- വെള്ളാപ്പള്ളി നടേശന്‍

single-img
31 December 2015

vellappally22_2കൊല്ലം:  ശിവഗിരിയെ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രചാരണ വേദിയാക്കിയെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശുദ്ധമായ സ്ഥലത്ത് രാഷ്ട്രീയ പ്രസംഗം നടത്തി ശിവഗിരിയെ സോണിയ മലിനപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ അനുകൂലിക്കാത്തതുകൊണ്ടാണ് തന്നെ രൂക്ഷമായി വിമര്‍ശിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അവര്‍ നടത്തിയ പ്രസംഗം അല്‍പ്പത്തരമായിപ്പോയി. ആരെങ്കിലും എഴുതിനല്‍കുന്നത് വായിക്കുന്നതല്ലാതെ എസ്.എന്‍.ഡി.പിയെക്കുറിച്ച് അവര്‍ക്ക് എന്തറിയാമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. കോണ്‍ഡഗ്രസിന്റെ പോഷക സംഘടനയല്ല എസ്.എന്‍.ഡി.പി. ആരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് സോണിയ അല്ലെന്നും വെള്ളാപ്പള്ളി  പറഞ്ഞു.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് എത്തിയ സോണിയാഗാന്ധി കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി യോഗത്തിനെതിരെ പരോക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. യോഗത്തിന്റെ ഇന്നത്തെ പ്രചാരകര്‍ക്ക് സാമൂഹ്യ നീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇവയ്ക്കുള്ള മറുപടിയാണ് വെള്ളാപ്പള്ളി നല്‍കിയത്.