മന്‍മോഹന്‍ സിങിനോട് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള 2013 ലെ സുഷമ സ്വരാജിന്റെ ട്വീറ്റ് തിരിച്ചടിക്കുന്നു

single-img
29 December 2015

28-1451284695-1456663-10153809327741064-4374842929697875968-n

2013 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പാക് സന്ദര്‍ശനത്തിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ വദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് നടത്തിയ ട്വീറ്റ് തിരിച്ചടിക്കുന്നു. മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ മൃതദേഹങ്ങള്‍ക്ക് മേല്‍ ചര്‍ച്ചകള്‍ പാടില്ല, നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി തിരിച്ചുവരൂ എന്നായിരുന്നു സുഷമയുടെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീഷിത പാക് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ ഈ ട്വീറ്റ് പൊങ്ങിവന്നത്.

പാകിസ്താനുമായി ഒരു ചര്‍ച്ചയും വേണ്ടന്നായിരുന്നു അന്ന് ബി.ജെ.പിയുടെയും സുഷമ സ്വരാജിന്റെയും നിലപാട്. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയപ്പോള്‍ സുഷമ മലക്കം മറിഞ്ഞുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഇതിനകം നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. മാത്രമല്ല കഴിഞ്ഞ ആഴ്ച സുഷമ സ്വരാജ് തന്നെ നേരിട്ട് പാകിസ്താനില്‍ എത്തിയിരുന്നു. നവാസ് ഷെരീഫ് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങെ്കടുത്തിരുന്നു.