സ്വത്തിന് വേണ്ടി കൗമാരക്കാരി പിതാവിനെ കൊലപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷിക്കപ്പെടില്ലെന്ന് മാതാവ് പറഞ്ഞത് അനുസരിച്ചായിരുന്നു കൊലപാതകം

single-img
29 December 2015

police-line-do-not-cross-tape-at-crime-scene-1-2000x1349വാരണാസി: വാരണാസിയില്‍ സ്വത്തിന് വേണ്ടി കൗമാരക്കാരി പിതാവിനെ കൊലപ്പെടുത്തി.  റൊഹാനിയയിലാണ് സംഭവം. ഡിസംബര്‍ പതിനേഴിനാണ്  രാജേഷ് സിംഗ്  കൊല്ലപ്പെട്ടത്.  ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ ബച്ചാവ് പശ്ചിം പുരയില്‍ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തു.

സച്ചിദാനന്ദയുടെ മകളെയും കൂട്ടുപ്രതിയായ സഹപാഠിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. രാജേഷിന്റെ ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്.  ഇയാളുടെ ഭാര്യയുടെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷിക്കപ്പെടില്ലെന്ന് പറഞ്ഞ് മാതാവ് തങ്ങളെക്കൊണ്ട് കൊലപാതകം ചെയ്യിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയും സുഹൃത്തും മൊഴി നല്‍കിയിട്ടുണ്ട്. രാജേഷിന്റെ മുംബൈയിലെയും വാരണാസിയിലെ സ്വത്തുക്കളുടെ അവകാശത്തെച്ചൊല്ലിയായിരുന്നു  തര്‍ക്കം.