14 വയസുകാരിയെ ഓടുന്ന ട്രെയിനില്‍ സൈനികര്‍ കൂട്ടമാനഭംഗത്തിനിടയാക്കി

single-img
29 December 2015

rape-representational-pti-lറാഞ്ചി: 14 വയസുകാരിയെ ഓടുന്ന ട്രെയിനിനുള്ളില്‍ വെച്ച് സൈനികര്‍ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഹൗറ-അമൃത്സര്‍ എക്‌സ്‌പ്രസിലാണ്‌ പെണ്‍കുട്ടി പീഡനത്തിനിരയായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു സൈനികനെ അറസ്‌റ്റ്‌ ചെയ്‌തതായും മറ്റു രണ്ടുപേര്‍ക്കുള്ള തെരച്ചില്‍ ശക്‌തമാക്കിയതായും പോലീസ്‌ അറിയിച്ചു. ഹൗറയില്‍ നിന്നു ട്രെയിനില്‍ കയറിയ പെണ്‍കുട്ടി ലുധിയാനയിലേക്കുള്ള യാത്രയിലായിരുന്നു. ട്രെയിനില്‍ സൈനികരിലൊരാള്‍ പെണ്‍കുട്ടിക്ക്‌ മദ്യം നല്‍കി.
മദ്യപിച്ചു ബോധരഹിതയായ പെണ്‍കുട്ടിയെ മറ്റു രണ്ടു സൈനികര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തുകയായിരുന്നു. മകളെ കാണാനില്ലെന്നു കാട്ടി പെണ്‍കുട്ടിയുടെ പിതാവ്‌ നല്‍കിയ പരാതിയാണ്‌ സംഭവങ്ങളുടെ ചുരുളഴിച്ചത്‌.
ഝാര്‍ഖണ്ഡിലെ മധുപൂര്‍ സ്‌റ്റേഷനില്‍ ട്രെയിനെത്തിയപ്പോള്‍ ആര്‍.പി.എഫ്‌. നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിക്കു മദ്യം നല്‍കിയ സൈനികനെ അറസ്‌റ്റ്‌ ചെയ്‌തെന്നും മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ആരംഭിച്ചതായും റെയില്‍വേ പോലീസ്‌ അറിയിച്ചു.