ദില്‍ഷാദ് വധം; എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്

single-img
1 December 2015

o-JAIL-facebookതിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ദില്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരായ എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

പാലോട് ജവഹര്‍ കോളനി സ്വദേശികളായ ഗൗതംകുമാര്‍, ഗോപകുമാര്‍, സുമേഷ്, സുനില്‍ കുമാര്‍, ഗിരീഷ്, സുധീഷ്, റിനീഷ് കുമാര്‍, ബിജു എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

2004 ജൂലായ് 28ന് രാത്രി 7.30നാണ് ഡി.വൈ.എഫ്.ഐ നേതാക്കളായ ദില്‍ഷാദിനും ഷിബുവിനും നേരെ ആക്രമണം നടന്നത്. ദില്‍ഷാദിന്റെ ഇടത് തുടയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഗുരുതരമായി പരിക്കേറ്റ ഷിബു നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.