അസഹിഷ്ണുതയെ ചൊല്ലി തര്‍ക്കം; ഭാര്യയെ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി
27 November 2015
ജബൽപുർ: അസഹിഷ്ണുതാ വിവാദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശിൽ ജബൽപുർ ജില്ലയിലെ ഉഖാരി മേഖലയിലാണ് സംഭവം. ഭർത്താവ് അയാങ്കുമായി വഴക്കിട്ട സോനം പാണ്ഡെ ആണ് മരിച്ചത്. സംഭവദിവസം രാവിലെ ആമിർഖാന്റെ പ്രസ്താവന പത്രത്തിൽ വായിച്ചശേഷം അസഹിഷ്ണുതയെക്കുറിച്ച് തർക്കം ഉണ്ടായതായി അയാങ്ക് പോലീസിനോട് സമ്മതിച്ചു. അതിനുശേഷം സോനം മുറിയിലേക്കുപോയി. കുറേക്കഴിഞ്ഞ് വാതിൽ തകർത്ത് അകത്തുകയറുമ്പോൾ അവർ തളർന്ന സ്ഥിതിയിലായിരുന്നുവെന്ന് അയാങ്ക് പറയുന്നു. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.