റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടു

single-img
24 November 2015

russianഅങ്കാറ: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടു. സിറിയന്‍ അതിര്‍ത്തിയിലാണ് റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയതെന്ന് തുര്‍ക്കി സര്‍ക്കാര്‍ വ്യക്തമാക്കി. സിറിയന്‍ പ്രദേശമായ ലതാകിയയിലെ യമാദിയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ പുറത്ത് ചാടി രക്ഷപ്പെട്ടിട്ടുണ്ട്.

തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുര്‍ന്നാണ് വിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി സൈന്യം വ്യക്തമാക്കി.  പ്രാദേശിക സമയം ഇന്ന് രാവിലെ 9.24നാണ് തുര്‍ക്കിയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ റഷ്യന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തിയത്.

അതേസമയം തങ്ങളുടെ എസ് യു 24 പോര്‍വിമാനം സിറിയയില്‍ തകര്‍ന്നുവീണതായും കരയില്‍ നിന്നുള്ള ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നും റഷ്യ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.