സ്റ്റോപ്പില്‍ ഇറങ്ങാന്‍ വിട്ടുപോയ യുവതി തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി; യുവതി മരിച്ചു
സ്റ്റോപ്പില്‍ ഇറങ്ങാന്‍ വിട്ടുപോയ യുവതി തീവണ്ടി വേഗം കുറച്ച സമയത്ത് പുറത്തേക്ക് ചാടി.ഇതേ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനംതിട്ട അടൂര്‍ കൈതക്കല്‍ ആനയടി വിളയില്‍ രവീന്ദ്രന്റെ മകള്‍ അര്‍ച്ചന (20) ആണ് മരിച്ചത്.കാക്കനാട്ടെ ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായി തീവണ്ടിയില്‍ വന്ന അര്‍ച്ചന തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ടതായിരുന്നു. തീവണ്ടി സ്റ്റോപ്പില്‍ നിന്ന് വിട്ടുകഴിഞ്ഞപ്പോഴാണ് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞതായി അര്‍ച്ചന അറിഞ്ഞതെന്നും തുടര്‍ന്ന് എരൂര്‍ കണിയാമ്പുഴ ഭാഗത്ത് തീവണ്ടി വേഗം കുറച്ച സമയത്ത് യുവതി തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. എന്നാൽ ദുരൂഹതയൊന്നുമില്ലെന്നും പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.