ചൈനാക്കാരനായ ബന്ദിയെ ഐഎസ് വധിച്ചതിനു പിന്നാലെ തീവ്രവാദികള്‍ക്കെതിരെ രൂക്ഷ ആക്രമണം നടത്താന്‍ ചൈനയും ഇറങ്ങുന്നു

single-img
19 November 2015

China

ബന്ദികളായിരുന്ന രണ്ടുപേരെ കൂടി ഐഎസ് വധിച്ചു. നോര്‍വെക്കാരനായ ഓലെ ജോണ്‍ ഗ്രിംസ്ഗാദ്, ചൈനക്കാരനായ ഫാന്‍ ജിംഗ്ഹുയി എന്നിവരെയാണ് ഐഎസ് ആവശ്യപ്പെട്ട മോചനദ്രവ്യം ഇരു രാജ്യങ്ങളും നല്കാന്‍ കൂട്ടാക്കാതിരുന്നതോടെ വധിച്ചത്.

48-കാരനായ ജിംഗ്ഹുയി പൊളിറ്റിക്കല്‍ ഫിലോസഫി വിദ്യാര്‍ഥിയായിരുന്നു. അമ്പതുകാരനായ ജിംഗ്ഹുയി ഫ്രീലാന്‍സ് കണ്‍സണ്‍ട്ടന്റാണ്. ഇരുവരെയും വില്‍ക്കാനുണ്‌ടെന്ന പരസ്യം ഐഎസിന്റെ ഓണ്‍ലൈന്‍ പേജില്‍ കഴിഞ്ഞമാസം പ്രത്യക്ഷപ്പെട്ടിരുന്നു.

തങ്ങളുടെ ബന്ദിയെ ഐഎസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഐഎസിനെതിരായ പോരാട്ടത്തിന് ചൈനയും തയ്യാറാകുന്നതായി റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പൗരന്റെ മരണത്തില്‍ അനുശോചിച്ച ചൈന, കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യത്വത്തിനെതിരായ നടപടികളെ ശക്തമായി നേരിടുമെന്നും തീവ്രവാദത്തെ ചൈന എതിര്‍ക്കുന്നെന്നും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.