രാജസ്ഥാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഉറുദു എഴുത്തുകാരുടെ രചനകള്‍ നീക്കുന്നു

single-img
6 November 2015

vasundhara-raje-pic-650_650x400_61434646338ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഉറുദു എഴുത്തുകാരുടെ രചനകള്‍ നീക്കുന്നതിനെതിരെ പ്രതിഷേധം.  പ്രശസ്ത ഉര്‍ദു എഴുത്തുകാരായ ഇസ്മത്ത് ഛുഗ്തായ്, സഫ്ദര്‍ ഹാഷ്മി തുടങ്ങിയവരുടെ രചനകളാണ്  മൂന്നാം ക്ലാസിലേയും  അഞ്ചാം ക്ലാസിലേയും  നാലാം ക്ലാസിലേയും പുസ്തകത്തില്‍ നിന്നും ഒഴിവാക്കാന്‍ വിദ്യാഭായാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉറുദു എഴുത്തുകാരുടെ രചനകള്‍ തെരഞ്ഞെടുത്ത് ഒഴിവാക്കുന്നത് കാവിവത്കരണത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വസുന്ധര രാജെ സര്‍ക്കാര്‍ ഓഗസ്റ്റ് 24നാണ് ഉറുദു എഴുത്തുകാരുടെ കഥകള്‍ നീക്കാന്‍ നടപടികള്‍ തുടങ്ങിയത്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.  പ്രാദേശിക സാംസ്‌കാരിക ശൈലികളും വിശ്വാസങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ നീക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

വിദേശ എഴുത്തുകാരുടെയും നേതാക്കളുടെയും അധ്യായങ്ങളും ബിജെപി സര്‍ക്കാര്‍ നീക്കം ചെയ്യുന്നുണ്ട്. ബ്രിട്ടിഷ് എഴുത്തുകാരനും കവിയുമായ റുഡ്‌യാര്‍ഡ് ക്ലിപ്പിങ്, വില്യം വേര്‍ഡ്‌വര്‍ത്ത്, മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെക്കുറിച്ചുള്ള അധ്യായം തുടങ്ങിയവ ഇംഗ്ലീഷ് പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുകയാണ്.