ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

single-img
5 November 2015

Balletപട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 57 സീറ്റുകളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.  മാവോവാദി സ്വാധീന കേന്ദ്രങ്ങളായ സിമ്രി ഭക്ത്യാപുര്‍, സഹര്‍സ ജില്ലയിലെ മഹിസിനി എന്നിവിടങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് വോട്ടെടുപ്പ്. മറ്റ് മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിക്കുക.

827 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.  കഴിഞ്ഞ തവണ ഈ 57 സീറ്റില്‍ 23 എണ്ണം ബി.ജെ.പി. സ്വന്തമാക്കിയിരുന്നു. അന്ന് സഖ്യകക്ഷിയായിരുന്ന ജെ.ഡി.യു 20 ഉം ആര്‍.ജെ.ഡി എട്ടും കോണ്‍ഗ്രസ് മൂന്നും ലോക് ജനശക്തി പാര്‍ട്ടി രണ്ടും സ്വതന്ത്രന്‍ ഒരു സീറ്റും സ്വന്തമാക്കിയിരുന്നു. ഏറെയും ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള സീറ്റുകള്‍ ആയതിനാല്‍ വലിയ പ്രതീക്ഷയിലാണ് മഹാസഖ്യം.