പോലീസുകാരുടെ ത്രികോണ പ്രണയം; പൊലീസുകാരന്‍ സഹപ്രവര്‍ത്തകനെ ബോംബ് വെച്ചു കൊന്നു

single-img
30 October 2015

policecapമുംബൈ: പോലീസുകാരുടെ ത്രികോണ പ്രണയത്തിനൊടുവില്‍ പൊലീസുകാരന്‍ സഹപ്രവര്‍ത്തകനെ ബോംബ് വെച്ചു കൊന്നു. ബൈക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് മുംബൈയിലെ ശ്രീവര്‍ധന്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നിതേഷ് പാട്ടീല്‍ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അടുത്ത പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന കോണ്‍സ്റ്റബിളായ പ്രഹ്ലാദ് പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസുകാരിയുമായുളള ബന്ധത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്.  റായ്ഗഢ് മേഖലയിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാരിയെ ചൊല്ലിയുള്ള പ്രശ്‌നമാണ് ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. പല തവണ ഇരുവരും തമ്മില്‍ ഇതിനെ ചൊല്ലി തര്‍ക്കിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നിതേഷും ഈ പോലീസുകാരിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊലീസുകാരിയുമായി അടുപ്പം സമ്പാദിക്കാന്‍ കഴിയാത്തതാണ് കൊല ചെയ്യാന്‍ പ്രഹ്ലാദിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും വിവാഹിതരാണ്.

നിതേഷിന്റെ യൂനികോണ്‍ ബൈക്കില്‍ ഘടിപ്പിച്ച ബോംബ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പൊട്ടിത്തെറിച്ചത്. നിതേഷിന്റെ കൂടെ മറ്റൊരു പൊലീസുകാരനും ഉണ്ടായിരുന്നു. രണ്ട് പേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതേഷിന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല.