ഇന്തോനേഷ്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ സ്വദേശിയെ സൗദിയില്‍ തലവെട്ടിക്കൊന്നു

single-img
29 October 2015

Saudi Arabia

ഇന്തോനേഷ്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ സ്വദേശിയെ സൗദി തലവെട്ടി കൊന്നു. ഇന്തോനേഷ്യന്‍ ദമ്പതികളുടെ വീട്ടിലേക്ക് കടന്നു കയറിയ അമല്‍ ജന്‍ അവരെ തലയ്ക്ക് ലോഹ ഉപകരണം കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റം. അമല്‍ ജന്‍ ഹജ് എന്ന പാക്കിസ്ഥാനിയുടെ വധശിക്ഷയാണു സൗദി ബുധനാഴ്ച നടപ്പിലാക്കിയത്.

സൗദി അറേബ്യ ഈ വര്‍ഷം നടത്തുന്ന 139-ാമത്തെ കൊലപാതകമാണ് ഇത്. ഇത്ര അധികം വധശിക്ഷ നടപ്പിലാക്കുന്ന സൗദിയുടെ നിലപാടിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മയക്കുമരുന്നു കടത്തല്‍, സ്ത്രീ പീഡനം, കൊലപാതകം, മോഷണം തുടങ്ങിയ വധശിക്ഷ ഉറപ്പുള്ള കുറ്റകൃത്യങ്ങളാണ് സൗദിയില്‍.