ബാര്‍ കോഴ കേസില്‍ നിര്‍ണ്ണായക വിധി ഇന്ന്

single-img
29 October 2015

Bar kozhaധനമന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസില്‍ നിര്‍ണ്ണായക വിധി ഇന്ന്. മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് നടപടി തള്ളണമെന്നും കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരായ തുടരന്വേഷണ ഹര്‍ജികളില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.  പ്രതിപക്ഷ നേതാവ് വിഎസ് അച്യുതനന്ദന്‍ അടക്കം 11 പേര്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്.   കേസില്‍ തുടരന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ . അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

പരാതിക്കാരനായ വിഎസ് അച്യുതാനന്ദനില്‍ നിന്നോ മാണിയുടെ കുടുംബാംഗങ്ങളില്‍ നിന്നോ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നോ വിജിലന്‍സ് മൊഴിയെടുത്തില്ലെന്നതും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാണി പണം വാങ്ങിയതിന് മതിയായ തെളിവ് ഉണ്ടെന്നാണ് വസ്തുതാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മാണിക്കെതിരെ മതിയായ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തദ്ദേശതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യമായതിനാല്‍  മാണിക്കെതിരായുള്ള ബാര്‍ കോഴ കേസിലെ ഇന്നത്തെ വിധി യുഡിഎഫിന് നിര്‍ണായകമാണ്.