പോത്തിനെ മാത്രമല്ല, പശുവിനെയും തിന്നാനുള്ള സ്വാതന്ത്ര്യം ഏതൊരു ഇന്ത്യക്കാനുമുണ്ടാകണം- വി.ടി ബല്‍റാം
ഡല്‍ഹിയിലെ കേരള ഹൗസിലെ ബീഫ് റെയിഡിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോത്തിനെ മാത്രമല്ല, പശുവിനെയും തിന്നാനുള്ള സ്വാതന്ത്ര്യം ഏതൊരു ഇന്ത്യക്കാനുമുണ്ടാകണമെന്ന് വി.ടി ബല്‍റാം എം.എല്‍.എയുടെ അഭിപ്രായം. താത്പര്യമില്ലാത്തവര്‍ക്ക് അത് വേണ്ടെന്നു വെക്കാനും കഴിയണമെന്നും ബല്‍റാം പോസ്റ്റില്‍ കുറിച്ചു.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം നിഷ്പക്ഷമതികളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയര്‍ന്നുവരുന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് പശുവിറച്ചി അല്ലേ നിരോധി്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ലല്ലോ എന്നത്. ഡല്‍ഹി കേരള ഹൗസിലെ പൊലീസ് റെയ്ഡ് എന്ന തോന്ന്യാസത്തിന്റെ ന്യായീകരണമായും കുറേ സംഘികള്‍ ഇക്കാര്യം എഴുന്നള്ളിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
മനുഷ്യന്റെ സ്വാഭാവികയുക്തിക്ക് മേലെ ഫാഷിസ്റ്റ് യുക്തി പിടിമുറുക്കുന്നത് പതിയെപ്പതിയെ ആണ്. ഞാനെന്ത് കഴിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളൊക്കെ ആരാണ് എന്ന ചോദ്യത്തിനു പകരം ചില ആളുകളുടെ വിശ്വാസത്തിന്റെ കാര്യമല്ലേ, അതങ്ങ് അനുസരിക്കുന്നതല്ലേ നല്ലത് എന്ന പരുവപ്പെടലിലേക്ക് സമൂഹം മാറുമ്പോള്‍ നമുക്ക് ചോര്‍ന്ന് പോകുന്നത് ഭരണഘടനാധിഷ്ഠിതമായ മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്.
അതുകൊണ്ടുതന്നെ പോത്തിനെ മാത്രമല്ല, പശുവിനേയും തിന്നാനുള്ള സ്വാതന്ത്ര്യം താത്പര്യമുള്ള ഏതൊരു ഇന്ത്യാക്കാരനും ഉണ്ടാകണം താത്പര്യമില്ലാത്തവർക്ക് വേണ്ടെന്ന് വക്കാനുമെന്നും ബല്‍റാം പറയുന്നു.