ജൂതന്മാരെ തകര്‍ത്ത് ഇസ്ലാം മതം എല്ലാ നാട്ടിലും അധികാരം ഉറപ്പിക്കുമെന്ന് കുപ്രസിദ്ധ വിദ്വേഷ പ്രസംഗികന്‍ അബു ഖത്താദ

single-img
27 October 2015

Abu-Qatadaജൂതന്മാരെ തകര്‍ത്ത് ഇസ്ലാം മതം എല്ലാ നാട്ടിലും അധികാരം ഉറപ്പിക്കുമെന്ന് കുപ്രസിദ്ധ വിദ്വേഷ പ്രസംഗികന്‍ അബു ഖത്താദ. അല്‍ഖ്വയ്ദയുടെ ഓണ്‍ലൈന്‍ മാസികയായ അല്‍റിസാലയില്‍ എഴുതിയ ലേഖനത്തിലാണ് അബു ഇക്കാര്യം പറയുന്നത്. ഐസിസ് പ്രത്യേയശാസ്ത്രത്തിനെ ലേഖനത്തിലൂടെ അനുകൂലിക്കുന്ന അബു   എതിരാളികളായ ഷിയാ മുസ്ലീംങ്ങളെ അപലപിക്കുന്നുമുണ്ട്.

ജോര്‍ദ്ദാന്‍ സ്വദേശിയായ അബുവിനെ കോളമിസ്റ്റായി അല്‍ഖ്വയ്ദ ഉയര്‍ത്തിക്കാണിക്കുന്നത് ബ്രിട്ടണില്‍നിന്ന് കൂടുതല്‍ ആളുകളെ  തീവ്രവാദി സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതിനായിട്ടാണെന്ന് പറയപ്പെടുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും തീവ്രവാദ അനുകൂല പ്രവര്‍ത്തനങ്ങളുടെ പേരിലും ഏറെക്കാലം ഇയാള്‍ ബ്രിട്ടണില്‍ ജയിലില്‍ കിടന്നിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ 2013ല്‍ അബുവിനെ യുകെയില്‍നിന്ന് പുറത്താക്കി.

ഇയാളെ ബ്രിട്ടണ്‍ ജോര്‍ദ്ദാനിലേക്ക് നാടുകടത്തിയതെങ്കിലും ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി  ഇയാളെ വെറുതെവിട്ടു.  പുറത്തിരുന്ന് ബ്രിട്ടണിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇയാള്‍ ശ്രമിക്കുമെന്ന് അധികൃതരും നിരീക്ഷകരും ഭയന്നിരുന്നു.

ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടുന്നതിനും പോര്‍ക്കളത്തില്‍ രക്തസാക്ഷികളാകുന്നതിനും മനസ്സിനെയും ശരീരത്തെയും വിശ്വാസത്തെയും പാകപ്പെടുത്തണം. ജിഹാദ് അള്ളാഹുവില്‍നിന്നുള്ള കാരുണ്യമാണെന്ന് പറയുന്ന ലേഖനം ലോകത്തിലുള്ള മറ്റെല്ലാ മതങ്ങളെയും ഇല്ലാതാക്കണമെന്നും ആഹ്വാനം ചെയ്യുന്നു. അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് ജൂദന്മാര്‍ ഉടന്‍ നശിക്കുമെന്നും ലേഖനം പറയുന്നു.