ചൈനയില്‍ ഇനിമുതല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതും കോപ്പിയടിക്കാന്‍ സഹായിക്കുന്നതും ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന ക്രിമിനല്‍ കുറ്റം

single-img
26 October 2015

0515-China-Students-970x647-630x420

ചൈനയില്‍ ഇനിമുതല്‍ പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതും കോപ്പിയടിക്കാന്‍ സഹായിക്കുന്നതും ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന ക്രിമിനല്‍ കുറ്റം. നവംബര്‍ മുതലാണ് ഈ നിയമഭേതഗതി നിലവില്‍ വരുന്നത്. പ്രധാന പരീക്ഷകള്‍ക്ക് കോപ്പിയടിക്കുന്നത് വഞ്ചനാ കുറ്റമായി കണ്ട് ശിക്ഷിക്കാനാണ് പുതിയ നിയമം പറയുന്നത്. കോപ്പിയടിക്ക് സഹായിക്കുന്ന രക്ഷിതാക്കള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും നിയമ ഭേദഗതിയിലുണ്ട്.

ചൈനയുടെ ഔദ്യോഗിക റേഡിയോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട പരീക്ഷകളിലെല്ലാം കോപ്പിയടി തകൃതിയായി നടക്കുന്നതെന്നുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ ജൂലൈയില്‍ ചൈനയിലെ ഗാന്‍ഗ്‌ഡോഗ് പ്രവശ്യയില്‍ ഒന്‍പത് വഞ്ചനാ കുറ്റം അടക്കം 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.