സൗദി രാജകുമാരന്‍ തന്റെ വേലക്കാരന്മാരെയും ലൈംഗിക പീഡനത്തിനുപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
23 October 2015

1445567637_saudi

സ്ത്രീപീഡനത്തിന് അമേരിക്കയില്‍ അറസ്റ്റിലായ സൗദി രാജകുമാരന്‍ മജീദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് തന്റെ പുരുഷ ജീവനക്കാരെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലോസ് ആഞ്ചലസിലെ ആഡംബര ബംഗ്ലാവില്‍ ജോലിക്കാരിയെ പീഡപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്ന രാജകുമാരന്‍ വന്‍ തുക നല്‍കി ജാമ്യം നേടിയതിന് പിന്നാലെ മൂന്ന് ജോലിക്കാരികളാണ് ഈ വെളിപ്പെടുത്തലുമായി വന്നത്.

രാജകുമാരന്റെ വൈകൃതങ്ങളുടെ വിവരങ്ങളുമായി മൂന്ന് ജോലിക്കാരികളാണ് രാജകുമാരനെതിരേ പരാതിയുമായി രംഗത്ത് എത്തിയത്. ലൈംഗികാവശ്യത്തിന് ആണ്‍പെണ്‍ ഭേദമില്ലാതെ ഒട്ടേറെപ്പേരെ ഉപയോഗിച്ചിരുന്ന രാജകുമാരന്‍ സെപ്റ്റംബര്‍ 21നും 25നും ഇടയില്‍ താമസസ്ഥലത്തു നടത്തിയ പാര്‍ട്ടികളില്‍ തങ്ങളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ഇവര്‍ ആമരാപണം ഉന്നയിചിചിരിക്കുന്നത്.

കൊക്കെയ്‌നും മദ്യവും ഉള്‍പ്പെടെ ലഹരിക്ക് അടിമപ്പെടുമ്പോള്‍ രാജകുമാരന്‍ അക്രമാസക്തനാകാറുണ്ട്. ആ സമയം പുരുഷ ജീവനക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായും ഈ സമയങ്ങളില്‍ മുറിയില്‍ തന്നെ നില്‍ക്കാന്‍ വീട്ടുജോലിക്കാരായ സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും രാജകുമാരന്‍ ആയതിനാല്‍ എന്ത് പറഞ്ഞാലും അനുസരിയ്ക്കണമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവരെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയിരുന്നതെന്നും അവര്‍ ശവളിപ്പെടുത്തുന്നു.

ലഹരി വിരുന്നുകള്‍ നടക്കുമ്പോള്‍ തങ്ങള്‍ ഒളിച്ചിരിക്കാറാണ് പതിവ്. എന്നാല്‍ പലപ്പോഴും പിടിയ്ക്കപ്പെടാറുണ്ടെന്നും ജോലിക്കാരികള്‍വെളിപ്പെടുത്തി.