പാക് സിനിമാ താരങ്ങളെ മഹാരാഷ് ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന
മുംബൈ: പാക് സിനിമാ താരങ്ങളെയോ ക്രിക്കറ്റ് താരങ്ങളെയോ മഹാരാഷ് ട്രയുടെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന . പാകിസ്താന് സിനിമാ താരങ്ങളായ മാഹിര ഖാന്, ഫവദ് ഖാന് എന്നിവരെ തങ്ങളുടെ സിനിമയുടെ പ്രചാരണത്തിനായി മുംബൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ഛത്രപത് സേന ജനറല്‍ സെക്രട്ടറി പറഞ്ഞു. 2014 ലില്‍ ഖുബ്സൂരത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടനാണ് ഫവദ് ഖാന്. ഷാരൂഖ് ഖാന്റെ നായികയായി റായീസില്‍ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് മാഹിര ഖാന്. ഇതിനിടയിലാണ് ഇവര്‍ക്കെതിരെ ഭീഷണി വന്നിരിക്കുന്നത്.
പാക് ഗസല്‍ ഗായകന് ഗുലാം അലിയെ മഹാരാഷ് ട്രയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ഭീഷണിമുഴക്കിയ ശിവസേന മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനത്തിന്റെ പേരില്‍ സുരേന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍കരിമഷി ഒഴിച്ചു. പിന്നാലെ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര ആലോചിക്കുന്ന ബി.സി.സി.ഐ യോഗസ്ഥലത്തേക്ക് ഇടിച്ചുകയറിയ സംഭവങ്ങള്‍ക്കും പിന്നാലെയാണ് പുതിയ ഭീഷണി.
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിന് എത്തിയ പാക് കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമായ വസീം അക്രവും, ശുഹൈബ് അക്തറും പാകിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. ശിവസേനയുടെ ഭീഷണി ശക്തമായതോടെ പാക് അമ്പയര്‍മാരായ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിന്‍വലിച്ചിരുന്നു.