ഉത്തര്‍പ്രദേശിലെ മാട്ടിറച്ചി കൊലപാതകം; ആകസ്മികമായുണ്ടായ സംഭവം മാത്രമാണെന്ന് കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ

single-img
3 October 2015

mahesh-sharma2 ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുസ്‍ലിമിനെ അടിച്ച് കൊന്നത് ആകസ്മികമായുണ്ടായ സംഭവം മാത്രമാണെന്ന കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവന വിവാദമാകുന്നു. മഹേഷ് ശര്‍മ രാജിവെക്കണമെന്ന് സമാജ്‍വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ഇദ്ദേഹത്തിന്റെ മകന്‍ ദാനിഷ്ഖാന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സംഭവം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിയിച്ചതോടെയാണ് അക്രമികളെ പരോക്ഷമായി ന്യായീകരിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ രംഗത്തെത്തിയത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത സംഭവമല്ല ദാദ്രിയില്‍ നടന്നത്.

ആകസ്മികമായി നടന്ന  സംഭവം മാത്രമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷവും മഹേഷ് ശര്‍മ ഇതാവര്‍ത്തിച്ചു.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന മഹേഷ് ശര്‍മ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് സമാജ്‍ വാദി പാര്‍ട്ടി പറഞ്ഞു. കോണ്‍ഗ്രസും പ്രസ്താവനക്കെതിരെ രംഗത്തെത്തി.