അതീവസുരക്ഷ മേഖലയായ ദില്ലി മെട്രൊ സ്റ്റേഷനിൽ തോക്കുമായി എത്തി 22കാരൻ ആത്മഹത്യക്ക് ശ്രമിച്ചു; തലയിലേക്ക് സ്വയം വെടിവെച്ച യുവാവിന്റെ തന്നെ തോളില്‍ വെടി കൊള്ളുകയായിരുന്നു

single-img
2 October 2015

2532_LuckyOliver-4685135-blog-firing_gunന്യൂഡൽഹി: ദില്ലിയിലെ രാജീവ് ചൗക് മെട്രൊ സ്റ്റേഷനിൽ തോക്കുമായി കടന്ന 22കാരൻ സ്വയം വെടിവെച്ചു. വ്യായാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ശ്രിദേഷ് അധികാരി എന്ന ചെറുപ്പക്കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തോളിൽ സാരമായ പരിക്കേറ്റ ഇയാളെ സമീപത്തുള്ള ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ചാന്ദിനി ചൗക്കിൽ നിന്നു നോയിടയിലേക്ക് പോകുന്ന ട്രെയിനിലാണ് ശ്രിദേഷ്  കയറിയിരുന്നതെന്ന് പോലീസ് പറയുന്നു. രാജീവ് ചൗക്ക് സ്റ്റേഷനിലെത്തി ട്രെയിൻ മാറികയറുന്നതിനിടെ ഇയാൾ സ്റ്റേഷനിലെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറുകയും. ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് തലയിൽ വെടിവെക്കുകയായിരുന്നു. എന്നാല്‍ ഉന്നം മാറി തോളിൽ കൊള്ളുകയായിരുന്നു എന്നു പോലീസ് വ്യക്തമാക്കി.

ഇന്ത്യൻ പീനൽകോഡ് വകുപ്പുകൾ പ്രകാരവും ആർമ്സ് ആക്ട് വകുപ്പുകൾ പ്രകാരവുമുള്ള കേസുകൾ ശ്രിദേഷിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡോക്ടർ അനുവദിച്ചതിന് ശേഷം ശ്രിദേഷിനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

അതീവസുരക്ഷ സജ്ജീകരണങ്ങളുള്ള മെട്രൊ സ്റ്റേഷനിനിലാണ് ഇയാൾ തോക്കുമായി കടന്നത്. സംഭവത്തെതുടർന്ന് സി.ഐ.എസ്.എഫും ഡൽഹി പോലീസും ചേർന്ന് ദില്ലിയിലെ മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.