ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് വൃദ്ധനെ തീ കൊളുത്തി കൊന്നു

single-img
2 October 2015

fire-01ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് വൃദ്ധനെ മഴു ഉപയോഗിച്ച് അക്രമിച്ചതിന് ശേഷം തീ കൊളുത്തി കൊലപ്പെടുത്തി.  ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 90കാരനായ ചിമ്മയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഭാര്യക്കും മകനുമൊപ്പം മൈദനി ബാബ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. എന്നാല്‍ സഞ്ജയ് തിവാരി എന്നയാളും സംഘവും ഇവരെ തടഞ്ഞു.

എന്നാല്‍ ഇത് വകവെക്കാതെ ചിമ്മയും കുടുംബവും അകത്ത് പ്രവേശിച്ചതോടെയാണ് അക്രമണം തുടങ്ങിയത്. തുടര്‍ന്ന്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. പിന്നീട് തിവാരിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

ഇയാളുടെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.  തിവാരി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.