രണ്ടു ബിഎസ്എഫ് ഭടന്മാരെ കൊന്ന പാക് ഭീകരനെ നാട്ടുകാര്‍ ജീവനോടെ പിടികൂടി

single-img
5 August 2015

kasm-2.jpg.image.784.410

മുംബൈയിലെ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബിനു ശേഷം ആദ്യമായി ഒരു പാക്ക് ഭീകരന്‍ ഇന്ത്യയുടെ പിടിയിലായി. ജമ്മു കശ്മീരിലെ ഉദംപൂരില്‍ രണ്ടു ബിഎസ്എഫ് ഭടന്മാരെ കൊന്ന പാക്കിസ്ഥാന്‍കാരനായ ഭീകരന്‍ ജീവനോടെ പിടിയില്‍. കാസിം ഖാന്‍ (20) എന്ന പാക്ക് ഭീകരനെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഉദംപൂരിലെ നാര്‍സൂ പ്രദേശത്തെ ദേശീയപാതയില്‍ ഇന്നു രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്.

രക്ഷപ്പെട്ട മറ്റു രണ്ടു ഭീകരരെ കണ്ടെത്താന്‍ കമാന്‍ഡോകളെ സംഭവ സ്ഥലത്തേയക്ക് അയച്ചിട്ടുണ്ട്. ദേശീയപാതയിലൂടെ അമര്‍നാഥ് തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. തീര്‍ഥാടക സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.