പാക്കിസ്ഥാന്‍ 163 ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ വിട്ടയച്ചു.
3 August 2015
തടവിലായിരുന്ന 163 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു. രണ്ടു ജയിലുകളിലായി കഴിഞ്ഞിരുന്ന പ്രായപൂർത്തിയാകാത്ത മുന്നു കുട്ടികളടക്കമുള്ളവരെയാണ് മോചിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
മാലിര്‍, ലാന്ധി ജയിലുകളില്‍ കഴിഞ്ഞവരെയാണ് മോചിപ്പിച്ചത്. 11 വയസുള്ള ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടും. ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ മല്‍സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചത്.