ആനവേട്ട: വാസുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച തോട്ടം ഉടമ മനോജ് അറസ്റ്റിൽ
24 July 2015
ആനവേട്ടകേസിൽ വാസുവിനെ ഒളിവിൽ കഴിയാൻ സഹായിച്ച തോട്ടം ഉടമ മനോജ് അറസ്റ്റിൽ.കേസിലെ പ്രതി ഐക്കരമറ്റം വാസു ആത്മഹത്യ ചെയ്തിരുന്നു.അറസ്റ്റ് ചെയ്ത തോട്ടം ഉടമ മനോജിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. മഹാരാഷ്ട്രയിലെ ദോഡാപൂരിലുള്ള മനോജിന്റെ പൈനാപ്പിൾ തോട്ടത്തിൽ തൊഴിലാളിയെന്ന വ്യാജേനയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. മരിക്കുന്നതിന് മുന്പ് വാസു ഏറ്റവും കൂടുതൽ തവണ വിളിച്ചതും മനോജിന്റെ മൊബൈലിലേക്കാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഒരു വർഷം മുന്പ് മഹാരാഷ്ട്രയിലെത്തിയ മനോജിനെ കുറിച്ച് അവിടത്തെ മലയാളികൾക്കും കാര്യമായൊന്നും അറിയില്ല. തോട്ടത്തിൽ പണിയെടുത്തിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് മനോജിനെ കുറിച്ച് വിവരം ലഭിക്കുന്നത്. അതിനിടെ മനോജിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടു തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്.