ഹോംവര്‍ക്ക് ചെയ്യാത്തതിന് മരണശിക്ഷ;മണിക്കൂറുകളോളം മുട്ടില്‍ കുത്തി നിന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ ഒമ്പതുവയസുള്ള പെണ്‍കുട്ടി മരിച്ചു.
ഹൈദരാബാദ്: ഹോം വർക്ക് ചെയ്യാതെ സ്കൂളിലെത്തിയ ഒൻപതു വയസുകാരി അധ്യാപികയുടെ ക്രൂര പീഡനത്തിനിരയായി മരിച്ചു. ഹോംവർക്ക് ചെയ്യാതെ സ്കൂളിലെത്തിയ കുട്ടിയെ കണക്ക് അധ്യാപിക മണിക്കൂറുകളോളം മുട്ടുകുത്തി നിർത്തിയതാണ് മരണത്തിനിടയാക്കിയത്
ആന്ധ്രപ്രദേശിലെ കരിംനഗറിലാണ് സംഭവം. ഹുസുറബാദിലെ വിവേക് വര്‍ധിനി ഹൈസ്കൂളില്‍ പഠിച്ചിരുന്ന അഷ്‌റിതയാണ് മരിച്ചത്. പെൺകുട്ടിയെ അധ്യാപിക മണിക്കൂറുകളോളം മുട്ടുകുത്തി നിർത്തി. ഒടുവിൽ ബോധരഹിതയായി വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പെൺകുട്ടി മരിച്ചു.
മുട്ടില്‍ കുത്തി ഏറെ നേരം നിന്ന കുട്ടിയുടെ കാലിലെ രക്തം കട്ടപിടിക്കുകയും ഇത് ശരീരത്തിലെ രക്തയോട്ടത്തെ ബാധിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക പരിശോധനാ ഫലത്തില്‍ തെളിഞ്ഞത്. കുട്ടിയുടെ മൃതദേഹവുമായി സ്കൂളിലേയ്ക്ക് എത്തിച്ചേര്‍ന്ന ബന്ധുക്കളും വിദ്യാര്‍ഥി സംഘടനകളും തുടര്‍ന്ന് ക്ലാസ് റൂമുകള്‍ അടിച്ചുതകര്‍ത്തു