അബ്ദുൾ കലാമിനു ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുടെ “ആദരാഞ്ജലി”;ജീവിച്ചിരിക്കുന്ന അബ്ദുള്‍ കലാമിനെ മാല ചാര്‍ത്തിയ മന്ത്രിയുടെ നടപടി വിവാദത്തിൽ

single-img
22 July 2015

apjകൊഡർമ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം മരണപ്പെട്ടെന്ന് കരുതി ജാർഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി നീര യാദവ് ആദരാഞ്ജലി അര്‍പ്പിച്ചു. ചിത്രത്തിൽ കൊഡർമയിൽ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി ചടങ്ങിന് മുന്പ് മുൻ രാഷ്ട്രപതിയുടെ ചിത്രത്തിൽ മാലയിട്ട് വിവാദത്തിലായത്.

ഹിന്ദു വിശ്വാസപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ഫോട്ടോയിൽ മാല ചാർത്തുന്നത് അശുഭമാണ്. മരിച്ചവരുടെ ഫോട്ടോയിൽ അവരോടുള്ള ആദരസൂചകമായാണ് മാല ചാർത്തുന്നത്.

ബി.ജെ.പി എം.എൽ.എ മനീഷ് ജെയ്‌സ്‌വാളിന്റേയും സ്കൂൾ പ്രിൻസിപ്പലിന്റേയും മറ്റ് നിരവധി വ്യക്തികളുടേയും മുന്നിലാണ് സംഭവം. എന്നാൽ തങ്ങൾ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ആദരാഞ്ജലി അ‌ർപ്പിക്കുകയാണെന്ന് അവിടെ സന്നിഹിതരായിരുന്ന ആർക്കും മനസിലായില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

സംഭവം വിവാദമായതോടെ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ചിത്രത്തിൽ മാല ചാർത്താൻ പാടില്ലെന്ന വിവരം വിദ്യാഭ്യാസ മന്ത്രിക്ക് അറിവില്ലേ എന്നാണ് ചോദ്യം ഉയർന്നിരിക്കുന്നത്. എന്നാൽ സ്കൂളുകളിലും മറ്റും വലിയ നേതാക്കളുടെ ചിത്രം വയ്ക്കാറുണ്ടെന്നും അതിൽ മാലചാർത്തുന്നത് അവരോടുള്ള ആദരസൂചകമായാണെന്നും നീര യാദവ് പ്രതികരിച്ചു. കലാം മഹാനായ ശാസ്ത്രജ്ഞനാണെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ മാല ചാർത്തുന്നതിൽ തെറ്റില്ലെന്നും അവർ വ്യക്തമാക്കി.