ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് കൊല; 16 പേർ പോലീസ് പിടിയിൽ
സോണിത്പൂർ (അസം): അസമിൽ ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് അറുപത്തിമൂന്നുകാരിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പതിനാറുപേര്‍ പൊലീസ് പിടിയില്‍. സോണിത്പൂരിൽ ആദിവാസി മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒമ്പതുപേർ സ്ത്രീകളാണ്.
ദുർമന്ത്രവാദത്തിലേർപ്പെടുന്നതായി ആരോപിച്ച് 90പേരടങ്ങുന്ന സംഘം പൂർണി ഒറാംഗ് എന്ന വൃദ്ധയെ ജീവനോടെ ചുട്ടെരിച്ചത്. തല മുണ്ഡനം ചെയ്ത് നഗ്നയാക്കി മർദ്ദിച്ചവശയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിലേർപ്പെട്ടവരിലേറെയും സ്ത്രീകളാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധിച്ചു.
സോണിത്പൂർ ജില്ലയിൽ ഏഴു വർഷം മുമ്പും സമാനമായ സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ചില സന്ദർഭങ്ങളിൽ അന്ധവിശ്വാസത്തെ മറയാക്കി ആക്രമണം നടത്തുന്നതിലൂടെ വിധവകളുടെയും അശരണരുടെയും സ്വത്തുക്കൾ കരസ്ഥമാക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.