പശുക്കളെ കൊല്ലുന്നത് ഹിന്ദു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നതിന് തുല്യമാണെന്ന് ആര്‍.എസ്.എസ്

single-img
3 July 2015

india-cowന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നതും കടത്തുന്നതും ഹിന്ദു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നതിനും ക്ഷേത്രം തകര്‍ക്കുന്നതിനും തുല്യമാണെന്ന് പശ്ചിമ ബംഗാളിലെ ആര്‍.എസ്.എസ് നേതാവ്. ഇന്ത്യയില്‍ നിന്ന് ബംഗ്ലദേശിലേക്ക് പശുക്കളെ കടത്തുന്നതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു  ജിഷ്ണു ബസു.

ഇന്ത്യയില്‍ നിന്ന് ഇരുപത് ലക്ഷത്തോളം കന്നുകാലികളെയാണ് ബംഗ്ലദേശിലേക്കു കടത്തിക്കൊണ്ടുപോകുന്നത്. ഇതു തടയണമെന്ന് അതിര്‍ത്തി സുരക്ഷാ സേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരവിനു ശേഷം 90,000 കന്നുകാലികളെ ബി.എസ്.എഫ് അതിര്‍ത്തിയില്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരും ബംഗ്ലദേശുകാരുമായ 400 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.