ഡാര്‍ജിലിങ്ങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു.

single-img
1 July 2015

Bridge-washed-out-in-Mirik ഡാര്‍ജിലിങ്ങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. മിരിക്, കലിങ്‌പോങ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.ഇതുവരെയായി ഒന്‍പത് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്.

ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.അതുകൊണ്ടുതന്നെ ദുരന്തത്തില്‍പ്പെട്ടവരെ ആസ്പത്രികളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജിജു എന്നിവരും ദുരന്തസ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.