അഴിമതിക്ക് വിളക്ക് തെളിക്കുന്ന ആറാട്ടുമുണ്ടാനായി എ.കെ ആന്റണി മാറി:വി.എസ് ;പ്രതിപക്ഷനേതാവ് സ്ഥാനം നിലനിര്‍ത്താന്‍ വി.എസ് പാര്‍ട്ടിക്ക് കീഴടങ്ങി:എ.കെ ആന്റണി
അഴിമതിക്ക് വിളക്ക് തെളിക്കുന്ന ആറാട്ടുമുണ്ടാനായി എ.കെ ആന്റണി മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ .തന്നെ അറവുമാടായി ചിത്രീകരിച്ച വി.എം സുധീരന്റെ ശബ്ദം ഇറച്ചിക്കടയിലെ കശാപ്പുകാരന്റേതാണെന്നും വി.എസ് പരിഹസിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതിയും കൊള്ളയും നെറികേടും സദാചാരവിരുദ്ധതയും വിലക്കയറ്റവും അടക്കമുളള ജനദ്രോഹ നടപടികളും പരിശോധിച്ചാൽ ഈ സർക്കാരിനെ ഒരു ഇറച്ചി കടയോട് മാത്രമേ ഉപമിക്കാൻ കഴിയൂ. അവിടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂടെയുള്ള മന്ത്രിമാരും ചേർന്ന് വെട്ടിവിൽക്കുന്നത് കേരളത്തിലെ ജനങ്ങളെയാണ്. അഴിമതിക്കെതിരെ താൻ നടത്തുന്ന പോരാട്ടത്തിൽ ആത്മാർത്ഥത ഇല്ല എന്നുപറഞ്ഞ് വിമർശിച്ച എ.കെ. ആന്റണി കേരളത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിനു നേരെ കൊഞ്ഞനം കുത്തുകയാണ് എന്നും വി എസ് പറഞ്ഞു.
എന്നാൽ പ്രതിപക്ഷനേതാവ് സ്ഥാനം നിലനിര്‍ത്താന്‍ വി.എസ് പാര്‍ട്ടിക്ക് കീഴടങ്ങിയെന്ന് ആന്റണി തിരിച്ചടിച്ചു.പഴയ വി.എസ്സിന്റെ ആത്മാവ് ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമില്ലെന്ന് എ.കെ ആന്റണി മറുപടി നല്‍കി. ടി.പി ചന്ദ്രശേഖരനെ വി.എസ് മറന്നു. പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കില്ലെന്ന് വി.എസ്സിന് നന്നായി അറിയാമെന്നും ആന്റണി പറഞ്ഞു.