സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ഒന്നൊന്നായി പൊളിഞ്ഞു :മുഖ്യമന്ത്രി
സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങളെല്ലാം ഒന്നൊന്നായി പൊളിഞ്ഞു പോയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . ദേശീയ ഗെയിംസ്, സോളാർ അടക്കമുള്ള പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന്റെ നിലപാട് അവർക്ക് തന്നെ തിരിച്ചടി ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോളാർ കേസിൽ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം. എന്നാൽ, കോടതി പോലും പറഞ്ഞത് കത്ത് വ്യാജമാണെന്നാണ്. കത്ത് തയ്യാറാക്കിയയാൾ മാപ്പു സാക്ഷിയുമായി എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ഗെയിംസ് അഭിമാനാർഹമായ രീതിയിൽ നടത്തിയപ്പോൾ ആക്ഷേപിച്ചവരാണ് പ്രതിപക്ഷം. അഴിമതിയുണ്ടെന്ന് മുറവിളി കൂട്ടിയിട്ട് എന്താണ് സംഭവിച്ചത്. കേരളത്തെ നാണം കെടുത്തുന്ന തരത്തിൽ കുപ്രചരണം നടത്തിയ സി.പി.എം ഇനിയെങ്കിലും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇനിയും പല ആരോപണങ്ങളും പ്രതിപക്ഷം കൊണ്ടുവരും. അതൊന്നും പ്രബുദ്ധരായ വോട്ടർമാർ വിശ്വസിക്കില്ല എന്നും ഉമ്മൻചാണ്ടി പറഞ്ഞു.