സോളാര്‍ കേസിന്റെ രണ്ടാം വിധിയിൽ ബിജു രാധാകൃഷ്ണന്‍ 1,96,000 രൂപ പിഴ
ആലപ്പുഴ: സോളാര്‍ കേസില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ ജോണ്‍ തോമസ് നല്‍കിയ കേസില്‍ ബിജു രാധാകൃഷ്ണന്‍ 1,96,000 രൂപ പിഴയടക്കണം. പിഴ അടച്ചില്ലങ്കെില്‍ ആറ് മാസം തടവ് അനുഭവിക്കണം. ചേര്‍ത്തല ഒന്നാം ക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു വിധി പറഞ്ഞത്.
ജോണ്‍ തോമസില്‍ നിന്നു സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്നു പറഞ്ഞു 1.60 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കേസ്. സോളാര്‍ പാനല്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്നു പണം തിരികെ ചോദിച്ചപ്പോള്‍ ബിജു ബ്ളാങ്ക് ചെക്ക് നല്‍കി കബളിപ്പിക്കുകയായിരുന്നു.
സരിത നായര്‍ ഈ കേസില്‍ പ്രതിയല്ല. കേസില്‍ ടീം സോളാര്‍ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണന്‍ രണ്ടാം പ്രതിയുമാണ്. പ്രോസിക്യൂഷന്‍റെ പിടിപ്പുകേടുകൊണ്ടാണ് കേസില്‍ സരിത പ്രതിയാകാതിരുന്നതെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ബിജു രാധാകൃഷ്ണന്‍ കോടതിക്കു പുറത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.