സോളാര്‍ക്കേസ്:സരിതാ നായര്‍ തടവില്‍ക്കഴിഞ്ഞിരുന്ന അട്ടക്കുളങ്ങര ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തി

single-img
23 June 2015

download (1)സോളാര്‍ക്കേസ് പ്രതി സരിതാ നായര്‍ തടവില്‍ക്കഴിഞ്ഞിരുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയതായി തെളിഞ്ഞു. സരിതയുടെ മൊഴിമാറ്റത്തിന്റെ തൊട്ടുമുമ്പുളള ദിവസങ്ങളിലെ പേജുകളാണ് തിരുത്തുകയും ചില പേജുകള്‍ ഇളക്കിമാറ്റുകയും ചെയ്തത്.

 
സരിതാ നായര്‍ ഉന്നതരുടെ പേരുകള്‍ ഒഴിവാക്കി കൊച്ചിയിലെ കോടതിയില്‍ മൂന്നരപേജുളള കത്ത് എഴുതി നല്‍കിയ തൊട്ടുതലേന്ന് സരിതാ നായരുടെ അമ്മയും ബന്ധുവായ ആദര്‍ശും ജയിലിലെത്തിയതായി രജിസ്റ്ററിലുണ്ട്. എന്നാല്‍ ഇവരുടെ സന്ദര്‍ശന സമയം വെട്ടിത്തിരുത്തിയിട്ടുണ്ട്.

 
സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റൊരഭഭിഷകനായ ബാഹുലേയനും ജയിലിലെത്തി സരിതയെ കണ്ടെങ്കിലും അക്കാര്യം വൈറ്റ്‌നര്‍ ഉപയോഗിച്ച് രജിസ്റ്ററില്‍ നിന്ന് മായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജയിലിലെ സമയക്രമത്തിന് മുമ്പും ശേഷവും സരിതാ നായരെ കാണാന്‍ പുറത്തുനിന്നുളളവരെ അനുവദിച്ചതായി രേഖകളിലുണ്ട്. അതേസമയം കൊച്ചിയില്‍ സോളാര്‍ കമ്മിഷനില്‍ ഹാജരാക്കിയ രജിസ്റ്റര്‍ സംബന്ധിച്ച് കമ്മിഷന്‍ അതൃപ്‍തി രേഖപ്പെടുത്തി.