വ്യാജ ബിരുദക്കേസ്; ജിതേന്ദര്‍ സിങ് തോമർ തിഹാര്‍ ജയിലില്‍
22 June 2015
ദില്ലി: വ്യാജ ബിരുദക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ദില്ലി മുന്‍ നിയമ മന്ത്രി ജിതേന്ദര്‍ സിങ് തോമറിനെ തിഹാര്‍ ജയിലില്‍ അയച്ചു. കേസില്‍ തോമറിന്റെ ജാമ്യാപേക്ഷ കൊടതി തള്ളിയിരുന്നു. തോമറിന്റെ റിമാന്‍ഡ് കാലാവധി ഞായറാഴ്ച അവസാനിച്ചതോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം നല്‍കണമെന്ന് തോമറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടങ്കിലും കോടതി നിരസിച്ചു. ജൂണ്‍ 9നാണ് തോമറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ നിയമ ബിരുദവും ബി എസ് സി ബിരുദവും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. തോമറിന്റെ നിയമ ബിരുദം യഥാര്‍ഥമാണെന്ന സൂചന ലഭിച്ചെങ്കിലും ബി എസ് സി ബിരുദം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഈ ബിരുദം ഉപയോഗിച്ചാണ് തോമര്‍ നിയമപഠനത്തിന് അര്‍ഹത നേടിയത്.