ഉത്തര്‍പ്രദേശില്‍ പിന്നാലെ മധ്യപ്രദേശിലും മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നു
22 June 2015
ഭോപ്പാല്‍: ഉത്തര്‍പ്രദേശില്‍ പിന്നാലെ മധ്യപ്രദേശിലും മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്നു. ബാലഘട്ട് ജില്ലയിലെ കത്തനഗി മേഖലയില്‍ സന്ദീപ് കോത്താരി (44) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 19 മുതല്‍ സന്ദീപിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ മൂന്ന് യുവാക്കളെ ഞായറാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. സന്ദീപിനെ തിവെച്ചുകൊന്ന ശേഷം മൃതദേഹം നാഗ്പുര്‍ ജില്ലയിലെ കാട്ടില്‍ മറവുചെയ്തെന്ന് യുവാക്കൾ മൊഴി നൽകി. മൃതദേഹം പോലീസ് കണ്ടെടുത്തു. ജൂണ്‍ ഒന്നിന് മന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് ജഗേന്ദര്‍ സിങ് എന്ന മാധ്യമപ്രവര്‍ത്തകനെ ഉത്തര്‍പ്രദേശില്‍ ചുട്ടുകൊന്നിരുന്നു.