പിള്ളയും വി.എസും ആദ്യം സ്വന്തം മക്കളെ നന്നാക്കട്ടേ-മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ളയ്ക്കു വി.എസ് അച്യുതാനന്ദനുമെതിരെയും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച് മന്ത്രി അനൂപ് ജേക്കബ്. വിജിലന്‍സ് കേസെടുത്തിരിക്കുന്നത് അച്യുതാനന്ദന്റെ മകനായ അരുണ്‍കുമാറിനെതിരായാണ്. മകന്റെ വഴിവിട്ട നിയമനവും മക്കാവു യാത്രയും നേതാവിന്റെ കണ്ണില്‍ പെട്ടിട്ടില്ല. ആര്‍ക്കുമെതിരെ എന്തും പറയുന്ന സഖാവ് ആദ്യം സ്വന്തം മകനെ നന്നാക്കട്ടെ.
തനിക്കെതിരെ ഇതു വരെയും ഒരു കേസില്ല. എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. അഴിമതിക്ക് ജയിലില്‍ പറഞ്ഞുവിട്ട പെരുന്തച്ചനായ ബാലകൃഷ്ണപിള്ളയെ ചുമക്കുകയാണ് ഇടതു പാര്‍ട്ടി ഇപ്പോള്‍. അത് ആ പാര്‍ട്ടിയുടെ ഗതികേടാണ് കാണിക്കുന്നത് എന്നിങ്ങനെ പോകുന്നു അനൂപിന്റെ വിമര്‍ശനം.
കണ്‍സ്യൂമര്‍ ഫോറത്തില്‍ അനധികൃത നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് പിള്ള തന്റെ അടുത്തു വന്നു. നിയമനത്തില്‍ താന്‍ ഇടപെടില്ല എന്ന് തറപ്പിച്ചു പറഞ്ഞു. അതിന്റെ വൈരാഗ്യത്തില്‍ കൂറേ കള്ളക്കഥകള്‍ ചേര്‍ത്ത് പരാതി എഴുതി നല്‍കി. പിന്നെ സ്വന്തം വീടു പോലും കൊണ്ട് നടക്കാനറിയാത്ത ഗണേഷ്കുമാർ കേരളം നന്നാക്കാ൯ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അനൂപ് ഫെയ്‌സ്ബുക്കില്‍ പരിഹസിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ബന്ധപ്പെടുത്തി പോസ്റ്റുകള്‍ വന്നതിനോടുള്ള പ്രതികരണമായിട്ടാണ് അനൂപിന്റെ മറുപടി.