ആരുടെ പ്രശ്‌നത്തിലും ഏത് അര്‍ദ്ധരാത്രി വിളിച്ചാലും താനുണ്ടാകുമെന്ന് തന്നെ സന്ദര്‍ശിച്ച മുസ്ലീം നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്

single-img
3 June 2015

narendra-modi5_apജനങ്ങളെ വര്‍ഗീയപരമായി വിഭാഭജിക്കുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെന്നും അത്തരത്തിലുള്ള രാഷ്ട്രമല്ല തന്റെ സ്വപ്‌നമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ ഒരിക്കലും സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെ പ്രശ്‌നത്തിനും ഏതു അര്‍ധരാത്രി വിളിച്ചാലും താന്‍ ഉണ്ടാകുമെന്നും മോദിയെ വന്നുകണ്ട മുസ്‌ലിം നേതാക്കള്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങള്‍ മോദിയുമായി ചര്‍ച്ച ശചയ്യാനെത്തിയ ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മേധാവി ഇമാം ഉമര്‍ അഹ്മെദ് ഇല്യാസിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്. ചെയ്തത്. ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന തരത്തിലുള്ള രാഷ്ട്രീയം രാജ്യത്തിനു വലിയ ദോഷം ചെയ്തതായും മോദി പറഞ്ഞു.

രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തൊഴിലും, വികസനവുമാണെന്നുംഇവ കൊണ്ടുവരുന്നകാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും 45 മിനിറ്റ് നീണ്ട യോഗത്തില്‍ മോദി പറഞ്ഞു.