യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച് ചുംബിച്ചതായി പരാതി
ദില്ലി: യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ ബലം പ്രയോഗിച്ച് ചുംബിച്ചതായി പരാതി. ഫേസ്ബുക്കില്‍ യുവതിയുടെ സഹോദരനാണ് സംഭവം വിവരിച്ച് പോസ്റ്റ് ഇട്ടത്. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ദില്ലിയില്‍ നിന്ന് ഗുഡ്ഗാവിലേയ്ക്കാണ് യുവതി യാത്ര ചെയ്തത്.യാത്ര കഴിഞ്ഞ് കാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു യുവതിയോട് ഡ്രൈവര്‍ ഹസ്തദാനം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതുവരെ മാന്യമായി മാത്രം പെരുമാറിയ ഡ്രൈവര്‍ക്ക് കൈ കൊടുക്കാന്‍ യുവതിയും മടിച്ചില്ല. ഈ സാഹചര്യം മുതലാക്കി കൈയ്യില്‍ ബലം പ്രയോഗിച്ച് ചുംബിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. സംഭവം യൂബര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതിയുടെ സഹോദരന്‍ കുറ്റപ്പെടുത്തി. സംഭവം വലിയ വിവാദമായതോടെ പോലീസ് കേസ് എടുത്തു.
സംഭവത്തിന് ശേഷം ഡ്രൈവർ വിനോദ് ഒളിവിലാണ്. ഡ്രൈവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുത്തിട്ടുണ്ടെന്നാണ് യൂബര്‍ അധികൃതര്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യുന്ന സംവിധാനമാണ് യൂബറിന്റേത്. നേരത്തെ യൂബറിൽ യാത്ര ചെയ്ത യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത വാര്‍ത്ത സൃഷ്ടിച്ച കോളിളക്കം ഇനിയും അവസാനിച്ചിട്ടില്ല. ആ സംഭവത്തെ തുടര്‍ന്ന ദില്ലിയില്‍ അല്‍പനാളത്തേയ്ക്ക് യൂബര്‍ ടാക്‌സി നിരോധിച്ചിരുന്നു.