15 കാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി

single-img
2 June 2015

rape-Logo--മൂന്നാർ: 15 കാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. വട്ടവട, കോവിലൂർ സ്വദേശിനിയായ പെൺകുട്ടിയെ കോവിലൂർ സ്വദേശിയായ ജീപ്പ് ഡ്രൈവർ വിവാഹം കഴിച്ചത്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂർ ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് അമ്മ മാത്രമാണുള്ളത്. ഹോസ്റ്റലിൽനിന്നാണ് പെൺകുട്ടി പഠിച്ചിരുന്നത്.

ഒരുമാസം മുൻപ് കുട്ടി അവധിക്കായി വട്ടവടയിലേക്ക് വരുമ്പോഴാണ് ജീപ്പ് ഡ്രൈവർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ ഇയാളുടെ ബോഡിയിലെ വീട്ടിൽ അടച്ചിട്ട മുറിയിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.

വിവരമിഞ്ഞ് പെൺകുട്ടിയുടെ അമ്മ ബോഡിയിലെത്തിയെങ്കിലും പെൺകുട്ടിയെ കാണാൻ സമ്മതിക്കാതെ ഭീഷണിപ്പെടുത്തി മടക്കിയയച്ചു.ഇവരുടെ നിരന്തര ഭീഷണിക്കുവഴങ്ങി ഒരാഴ്ച മുൻപ് പെൺകുട്ടിയുടെ അമ്മ ബോഡിനായ്ക്കന്നൂരിലെത്തി ഇദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു.