ചുവന്ന ബീക്കണ്‍ ലൈറ്റ് വെച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പാഞ്ഞ കാര്‍ പിന്തുടര്‍ന്ന് പിടികൂടി

single-img
28 May 2015

crimeതിരുവല്ല: ചുവന്ന ബീക്കണ്‍ ലൈറ്റ് വെച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പാഞ്ഞ കാര്‍ പിന്തുടര്‍ന്ന് പിടികൂടി. വാഹനം നിര്‍ത്തിയ ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടു. രേഖകള്‍ കൃത്യമല്ലാത്ത കാര്‍ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ബുധനാഴ്ച പകല്‍ 12 മണിയോടെ എം.സി.റോഡില്‍ അരങ്ങേറിയ സംഭവത്തിൽ കെ.എല്‍-29, എഫ് 5707 രജിസ്റ്റര്‍ നമ്പരിലുള്ള കാറാണ് പിടിയിലായത്.

മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സമെന്റ് വാഹനത്തില്‍ പരിശോധനക്കിറങ്ങിയ ഉദ്യോഗസ്ഥര്‍ സംശയം തോന്നി ബീക്കണ്‍ ലൈറ്റുള്ള കാര്‍ നിര്‍ത്താന്‍ സിഗ്നല്‍ കാട്ടി. എന്നാൽ എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തെ മറികടന്ന് സിനിമ ശൈലിയിൽ കിലോമീറ്ററുകളോളം പാഞ്ഞ കാര്‍  കറ്റോട് നിന്ന് ഇടത്തെ ഇടവഴിയിലേക്ക് കയറ്റിയ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചു. കായംകുളം സ്വദേശിനി യുടെ പേരിലാണ് നിലവിലുള്ള രജിസ്‌ട്രേഷന്‍. ടാക്‌സി രജിസ്‌ട്രേഷനിലുള്ള കാറില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബോര്‍ഡാണ് വെച്ചിരുന്നത്. ടാക്‌സ് അടച്ചിരുന്നില്ല. ഫിറ്റ്‌നസ് രേഖകളും ഇല്ല. അനുമതിയില്ലാതെ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനടക്കം മോട്ടോര്‍വാഹന വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാഹനത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, മുദ്രപ്പത്രങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവല്ലയില്‍ ആര്‍മി റിക്രൂട്ട്‌മെന്‍ര് റാലി നടക്കുന്നതിനിടെ സമാനമായ വാഹനം കണ്ടിരുന്നതായി പറയപ്പെടുന്നു. തട്ടിപ്പിന്റെ ഭാഗമായാണോ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതെന്ന് പോലീസ് പരിശോധിക്കും. പിടികൂടിയ കാര്‍ സംബന്ധിച്ച് മരട്, പള്ളുരുത്തി, തൊടുപുഴ പോലീസ് സ്റ്റേഷനുകളില്‍ പരാതിയുള്ളതായി പോലീസിന് വിവരം ലഭിച്ചി