ഇങ്ങനെപോയാല്‍ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ മോദിയെ അഞ്ചാംവാര്‍ഷികം ആഘോഷിക്കാന്‍ അനുവദിക്കില്ല- രാഹുല്‍ഗാന്ധി
പാവപ്പെട്ട കര്‍ഷകന്റെ ഭൂമിയും മത്സ്യത്തൊഴിലാളികളുടെ കടലും തട്ടിയെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്കുന്ന രീതി തുടരുകയാണെങ്കിൽ മോഡിക്ക് അഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ കഴിയില്ലെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാഷ്‌ട്രങ്ങളില്‍ കറങ്ങി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു കര്‍ഷകന്റെ പോലും കണ്ണീര്‍ കാണാന്‍ കഴിയുന്നില്ല. കര്‍ഷകനെയും പാവപ്പെട്ടവനെയും മല്‍സ്യത്തൊഴിലാളികളെയും മറന്ന് കോര്‍പറേറ്റുകളുടെ വീടുപണിക്കാരനായി മോഡി മാറി.
വാര്‍ത്താ തലക്കെട്ടില്‍ മാത്രമായി ഒതുങ്ങുകയാണ് മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തനം. യുവാക്കള്‍ക്ക് നിരവധി പ്രതീക്ഷകള്‍ നല്കിയ മോഡിക്ക് ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്കാന്‍ കഴിഞ്ഞോയെന്നും ഒരു വള്‍ഷം കൊണ്ട് മുപ്പത് ശതമാനം തൊഴിലവസരം കുറഞ്ഞുവെന്നാണ് കണക്ക്. ഇങ്ങനെപോയാല്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ അഞ്ചാംവാര്‍ഷികം ആഘോഷിക്കാന്‍ മോദിയെ അനുവദിക്കില്ല രാഹുല്‍ഗാന്ധി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പറയുന്ന കാരണം പച്ചക്കള്ളമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഭൂമി ഏറ്റെടുക്കലിലൂടെ സംഭവിക്കാന്‍ പോവുന്നതെന്നും രാഹുല്‍ പറഞ്ഞു.